തിരുവനന്തപുരം: ഭരണപക്ഷവുമായി ഒരുതരത്തിലും സഹകരിച്ചു മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് സഭയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഒരുചർച്ചയും നടന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.
ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരേ 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി പോലീസ് കള്ള കേസെടുത്തിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു ചർച്ചകളില്ലാതെ സഭ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്‍റെ ശ്രമം. ഇത് അംഗീകരിക്കാൻ കഴിയില്ല. മോദിയുടെ അതേ മാനസികാവസ്ഥയാണ് പിണറായി വിജയനെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരേ 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി പോലീസ് കള്ള കേസെടുത്തിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു ചർച്ചകളില്ലാതെ സഭ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്‍റെ ശ്രമം. ഇത് അംഗീകരിക്കാൻ കഴിയില്ല. മോദിയുടെ അതേ മാനസികാവസ്ഥയാണ് പിണറായി വിജയനെന്നും സതീശൻ കൂട്ടിച്ചേർത്തു.