ഫത്തോർഡ: ചാമ്പ്യന്മാരുടെ ജേഴ്സി തുന്നിയെത്തിയ എടികെയ്ക്കു പിഴച്ചില്ല. ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി എടികെ മോഹൻബഗാൻ ഐഎസ്എൽ കന്നിക്കിരീടം സ്വന്തമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് എടികെയുടെ വിജയം.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും 2-2 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബംഗളുരുവിന്റെ ബ്രൂണോ സിൽവയെ തടുത്തിട്ട വിശാൽ കെയ്ത്ത് എടികെ ഷെൽഫിൽ കിരീടമെത്തിക്കുകയായിരുന്നു. പാബ്ലോ പെരസിന്റെ അവസാന കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നതോടെ എടികെ ചാമ്പ്യന്മാർ.
എടികെയ്ക്കു വേണ്ടി ദിമത്രി പെട്രാറ്റോസ്, ലിസ്റ്റൺ കോളാസോ, കിയാൻ ഗിരി, മൻവീർ സിംഗ് എന്നിവർ ലക്ഷ്യം കണ്ടു. അലൻ കോസ്റ്റ, റോയി കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ബംഗളൂരുവിനായി പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
കൊണ്ടുംകൊടുത്തും ആവേശം കത്തിക്കയറിയ കലാശപ്പോരിൽ ആദ്യം മുന്നിലെത്തിയത് എടികെയായിരുന്നു. പുതുവർഷത്തിൽ അപരാജിതരായി കുതിച്ച ബംഗളൂരുവിനെ ഞെട്ടിച്ച് എടികെ മുന്നിലെത്തി. 12 ാം മിനിറ്റിൽ ബോക്സിൽ റോയ് കൃഷ്ണയുടെ കൈയിൽ പന്ത് തട്ടിയതിന് എടികെയ്ക്കു പെനാൽറ്റി. പെട്രാറ്റോസിന്റെ തീയുണ്ടയ്ക്കു ഗുർപ്രീതിന് മറുപടിയുണ്ടായില്ല.
ആദ്യ പകുതി അവസാനിക്കും മുൻപ് ബംഗളൂരു സമനില പിടിച്ചു. പെനാൽറ്റി ബോക്സിലേക്ക് കുതിച്ചെത്തിയ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിന് എടികെ വലിയ വിലകൊടുക്കേണ്ടിവന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബംഗളൂരുവിന് പെനാൽറ്റി. സുനിൽ ഛേത്രിയുടെ കൂൾ കിക്ക് എടികെ വലയിൽ.
78 ാം മനിറ്റിൽ റോയ് കൃഷ്ണയിലൂടെ വീണ്ടും ബംഗളൂരു മുന്നിൽ. കോർണർ കിക്ക് ക്ലിയർ ചെയ്ത കാൾ മഗ്വയ്ക്കു പിഴച്ചു. സെക്കൻഡ് പോസ്റ്റിലേക്ക് ഉയർന്നെത്തിയ പന്ത് കൃഷ്ണ തലകൊണ്ടുകുത്തി വലയിലിട്ടു.
കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്. 84 ാം മിനിറ്റിൽ എടികെയ്ക്കു റഫറി കനിഞ്ഞനുഗ്രഹിച്ച പെനാൽറ്റി. പെട്രാറ്റോസ് വീണ്ടും രക്ഷകനായി. ഗുർപ്രീത് സന്ധുവിന് പിടികൊടുക്കാതെ എടികെ സമനില വീണ്ടെടുത്ത ഷോട്ട്.
സമാസമ പോരാട്ടം അധിക സമയത്തേക്ക്. ഇരുടീമുകൾക്കും ഒന്നിലധികം സുവർണാവസരങ്ങൾ സൃഷ്ടിക്കാനെയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി ആറ് കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിക്ക് 2.5 കോടി രൂപയും ലഭിക്കും.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും 2-2 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബംഗളുരുവിന്റെ ബ്രൂണോ സിൽവയെ തടുത്തിട്ട വിശാൽ കെയ്ത്ത് എടികെ ഷെൽഫിൽ കിരീടമെത്തിക്കുകയായിരുന്നു. പാബ്ലോ പെരസിന്റെ അവസാന കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നതോടെ എടികെ ചാമ്പ്യന്മാർ.
എടികെയ്ക്കു വേണ്ടി ദിമത്രി പെട്രാറ്റോസ്, ലിസ്റ്റൺ കോളാസോ, കിയാൻ ഗിരി, മൻവീർ സിംഗ് എന്നിവർ ലക്ഷ്യം കണ്ടു. അലൻ കോസ്റ്റ, റോയി കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ബംഗളൂരുവിനായി പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
കൊണ്ടുംകൊടുത്തും ആവേശം കത്തിക്കയറിയ കലാശപ്പോരിൽ ആദ്യം മുന്നിലെത്തിയത് എടികെയായിരുന്നു. പുതുവർഷത്തിൽ അപരാജിതരായി കുതിച്ച ബംഗളൂരുവിനെ ഞെട്ടിച്ച് എടികെ മുന്നിലെത്തി. 12 ാം മിനിറ്റിൽ ബോക്സിൽ റോയ് കൃഷ്ണയുടെ കൈയിൽ പന്ത് തട്ടിയതിന് എടികെയ്ക്കു പെനാൽറ്റി. പെട്രാറ്റോസിന്റെ തീയുണ്ടയ്ക്കു ഗുർപ്രീതിന് മറുപടിയുണ്ടായില്ല.
ആദ്യ പകുതി അവസാനിക്കും മുൻപ് ബംഗളൂരു സമനില പിടിച്ചു. പെനാൽറ്റി ബോക്സിലേക്ക് കുതിച്ചെത്തിയ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിന് എടികെ വലിയ വിലകൊടുക്കേണ്ടിവന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബംഗളൂരുവിന് പെനാൽറ്റി. സുനിൽ ഛേത്രിയുടെ കൂൾ കിക്ക് എടികെ വലയിൽ.
78 ാം മനിറ്റിൽ റോയ് കൃഷ്ണയിലൂടെ വീണ്ടും ബംഗളൂരു മുന്നിൽ. കോർണർ കിക്ക് ക്ലിയർ ചെയ്ത കാൾ മഗ്വയ്ക്കു പിഴച്ചു. സെക്കൻഡ് പോസ്റ്റിലേക്ക് ഉയർന്നെത്തിയ പന്ത് കൃഷ്ണ തലകൊണ്ടുകുത്തി വലയിലിട്ടു.
കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്. 84 ാം മിനിറ്റിൽ എടികെയ്ക്കു റഫറി കനിഞ്ഞനുഗ്രഹിച്ച പെനാൽറ്റി. പെട്രാറ്റോസ് വീണ്ടും രക്ഷകനായി. ഗുർപ്രീത് സന്ധുവിന് പിടികൊടുക്കാതെ എടികെ സമനില വീണ്ടെടുത്ത ഷോട്ട്.
സമാസമ പോരാട്ടം അധിക സമയത്തേക്ക്. ഇരുടീമുകൾക്കും ഒന്നിലധികം സുവർണാവസരങ്ങൾ സൃഷ്ടിക്കാനെയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി ആറ് കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിക്ക് 2.5 കോടി രൂപയും ലഭിക്കും.