മാഡ്രിഡ്: സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ അദ്ഭുതമൊന്നും സംഭവിച്ചില്ല. മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി രണ്ടാം പാദത്തിനെത്തിയ റയൽ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. രണ്ടാം പാദത്തില്‍ ലിവർപൂളിനെ 1-0ന് തോൽപ്പിച്ച റയൽ ഇരുപാദങ്ങളിലുമായി 6-2ന്റെ വിജയവുമായാണ് അവസാന എട്ടിലെത്തിയത്.
മാഡ്രിഡിൽ ആദ്യ പാദത്തിലെ മൂന്നു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂൾ തുടക്കംമുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. റയൽ മാഡ്രിഡും ശക്തമായി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. റയലിന്റെ മാഡ്രിഡിന്റെ ഗോള്‍ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ഗോള്‍ കീപ്പര്‍ അലിസ് പ്രതിരോധിച്ചത്.
രണ്ടാംപകുതിയിൽ കരിം ബെന്‍സേമയുടെ കാലുകളിൽ നിന്നാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്. കളിയുടെ 79-ാം മിനിറ്റിലാണ് ബെന്‍സേമയുടെ ആ മനോഹരമായ ഗോള്‍ പിറന്നത്. പിന്നീടും കളി കൃത്യമായി നിയന്ത്രിച്ച റയൽ ക്വാർട്ടറിലേക്ക് മുന്നേറി.
മാഡ്രിഡിൽ ആദ്യ പാദത്തിലെ മൂന്നു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂൾ തുടക്കംമുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. റയൽ മാഡ്രിഡും ശക്തമായി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. റയലിന്റെ മാഡ്രിഡിന്റെ ഗോള്‍ ശ്രമങ്ങളെ മികവുറ്റ രീതിയിലാണ് ഗോള്‍ കീപ്പര്‍ അലിസ് പ്രതിരോധിച്ചത്.
രണ്ടാംപകുതിയിൽ കരിം ബെന്‍സേമയുടെ കാലുകളിൽ നിന്നാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്. കളിയുടെ 79-ാം മിനിറ്റിലാണ് ബെന്‍സേമയുടെ ആ മനോഹരമായ ഗോള്‍ പിറന്നത്. പിന്നീടും കളി കൃത്യമായി നിയന്ത്രിച്ച റയൽ ക്വാർട്ടറിലേക്ക് മുന്നേറി.