ഇസ്ലാമാബാദ്: ടോഷഖാന കേസിൽ ആരോപണം നേരിടുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോർ ഹൈക്കോടതി.
അറസ്റ്റ് പ്രതിരോധിക്കാനായി എത്തിയ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകർ പോലീസുമായി തെരുവിൽ ഏറ്റുമുട്ടുന്നതിനിടെയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
ഇമ്രാന്റെ വസതി സ്ഥിതി ചെയ്യുന്ന സമൻ പാർക്ക് മേഖലയിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത് വ്യാഴാഴ്ച രാവിലെ 10 വരെ തടയുന്നതായി ആണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവ് വന്നതോടെ സമൻ പാർക്ക് മേഖലയിൽ നിന്ന് പോലീസ് സംഘം പിന്മാറി.
അറസ്റ്റ് പ്രതിരോധിക്കാനായി എത്തിയ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകർ പോലീസുമായി തെരുവിൽ ഏറ്റുമുട്ടുന്നതിനിടെയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
ഇമ്രാന്റെ വസതി സ്ഥിതി ചെയ്യുന്ന സമൻ പാർക്ക് മേഖലയിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത് വ്യാഴാഴ്ച രാവിലെ 10 വരെ തടയുന്നതായി ആണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരവ് വന്നതോടെ സമൻ പാർക്ക് മേഖലയിൽ നിന്ന് പോലീസ് സംഘം പിന്മാറി.