തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയിൽ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി.
വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെ ചാലക്കുടി എംഎല്‍എ ടി.ജെ. സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു. എംഎല്‍എയെ ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി. മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു.
കെ.കെ.രമയേയും ഉമാ തോമസിനേയും വാച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷ എംഎല്‍എമാരും കൈയേറ്റം ചെയ്തെന്നും ആരോപണമുണ്ട്. കൈയ്ക്കും കാലിനും പിടിച്ച് തന്നെ വലിച്ചിഴച്ചെന്ന് രമ പറഞ്ഞു. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം തന്നെ ചവിട്ടിയെന്നും രമ പ്രതികരിച്ചു.
മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. തുടര്‍ച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നത്.
വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ചതോടെ ചാലക്കുടി എംഎല്‍എ ടി.ജെ. സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണു. എംഎല്‍എയെ ഇവിടെനിന്ന് ആശുപത്രിയിലേക്ക് മാറ്റി. മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു.
കെ.കെ.രമയേയും ഉമാ തോമസിനേയും വാച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷ എംഎല്‍എമാരും കൈയേറ്റം ചെയ്തെന്നും ആരോപണമുണ്ട്. കൈയ്ക്കും കാലിനും പിടിച്ച് തന്നെ വലിച്ചിഴച്ചെന്ന് രമ പറഞ്ഞു. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം തന്നെ ചവിട്ടിയെന്നും രമ പ്രതികരിച്ചു.
മുദ്രാവാക്യം വിളിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. തുടര്‍ച്ചയായി രണ്ടാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നത്.