തിരുവനന്തപുരം: വ്യവസായങ്ങളെ ആകർഷിക്കാനായി പകൽ സമയം വൈദ്യുതി വില കുറയ്ക്കാൻ ആലോചിക്കുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
പകൽ സമയത്ത് വിപണിയിൽ നിന്നുള്ള വൈദ്യുതി വിലകുറവിൽ ലഭ്യമാണ്. വൈകുന്നേരം മുതൽ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 480.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.
വിവിധോദ്ദേശ്യ പദ്ധതികളെന്ന നിലയിൽ 1569 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന അഞ്ച് വൻകിട പദ്ധതികൾ ആവിഷ്കരിക്കുകയാണ്. 133.53 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ നിലയങ്ങൾ പൂർത്തിയാക്കി.
കാറ്റിൽ നിന്നു വൈദ്യുതി ഉണ്ടാക്കാനായി 100 മെഗാവാട്ടിന്റെ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. തിരുവനന്തപുരത്തെ സോളാർ സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായി 100 മെഗാവാട്ടിന്റെ ഗാർഹിക സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ടെൻഡറായി.
ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലാത്ത 97 ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാൻ അനർട്ടിനെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് 2.75 ലക്ഷം കാർഷിക പന്പുള്ളതിൽ ഒരു ലക്ഷം പന്പുകളെ ഒരു വർഷത്തിനകം സൗരോർജ പന്പുകളാക്കിമാറ്റുമെന്നും മന്ത്രി പറഞ്ഞു.
പകൽ സമയത്ത് വിപണിയിൽ നിന്നുള്ള വൈദ്യുതി വിലകുറവിൽ ലഭ്യമാണ്. വൈകുന്നേരം മുതൽ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 480.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.
വിവിധോദ്ദേശ്യ പദ്ധതികളെന്ന നിലയിൽ 1569 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന അഞ്ച് വൻകിട പദ്ധതികൾ ആവിഷ്കരിക്കുകയാണ്. 133.53 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ നിലയങ്ങൾ പൂർത്തിയാക്കി.
കാറ്റിൽ നിന്നു വൈദ്യുതി ഉണ്ടാക്കാനായി 100 മെഗാവാട്ടിന്റെ പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. തിരുവനന്തപുരത്തെ സോളാർ സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായി 100 മെഗാവാട്ടിന്റെ ഗാർഹിക സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ടെൻഡറായി.
ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലാത്ത 97 ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാൻ അനർട്ടിനെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് 2.75 ലക്ഷം കാർഷിക പന്പുള്ളതിൽ ഒരു ലക്ഷം പന്പുകളെ ഒരു വർഷത്തിനകം സൗരോർജ പന്പുകളാക്കിമാറ്റുമെന്നും മന്ത്രി പറഞ്ഞു.