തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ. ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
സർവകലാശാലാ കാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കൈയേറ്റം ചെയ്തത്. കുട്ടികൾ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അവരെ ശാരീരികമായി ആക്രമിക്കുന്നതിന് ന്യായീകരണമില്ലെന്ന് മന്ത്രി ഡോ.മോഹൻ യാദവിനയച്ച കത്തിൽ മന്ത്രി ബിന്ദു പറഞ്ഞു.
നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അംഗീകാരമില്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു. മധ്യപദേശ് സർക്കാർ ഒരിക്കലും അതിനു കൂട്ടുനിൽക്കില്ലെന്നു കരുതുന്നു. കാമ്പസിലെ കേരളീയ വിദ്യാർഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നൽകണം - മന്ത്രി ബിന്ദു അഭ്യർഥിച്ചു.
സർവകലാശാലാ കാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കിൽ കയറിയതിനാണ് കുട്ടികളെ കൈയേറ്റം ചെയ്തത്. കുട്ടികൾ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അവരെ ശാരീരികമായി ആക്രമിക്കുന്നതിന് ന്യായീകരണമില്ലെന്ന് മന്ത്രി ഡോ.മോഹൻ യാദവിനയച്ച കത്തിൽ മന്ത്രി ബിന്ദു പറഞ്ഞു.
നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അംഗീകാരമില്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു. മധ്യപദേശ് സർക്കാർ ഒരിക്കലും അതിനു കൂട്ടുനിൽക്കില്ലെന്നു കരുതുന്നു. കാമ്പസിലെ കേരളീയ വിദ്യാർഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നൽകണം - മന്ത്രി ബിന്ദു അഭ്യർഥിച്ചു.