ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വച്ചതിനെത്തുടർന്ന് ലോക്സഭാ നിർത്തിവച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് സഭ നിർത്തിവച്ചത്.
അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് ബഹളം തുടങ്ങിയത്. അദാനി വിഷയം ചർച്ച ചെയ്യില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്റ് എന്ന് പ്രതിപക്ഷം ചോദിച്ചു.
ബഹളം കടുത്തതോടെ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം തുടങ്ങിയതോടെ സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.
അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് ബഹളം തുടങ്ങിയത്. അദാനി വിഷയം ചർച്ച ചെയ്യില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്റ് എന്ന് പ്രതിപക്ഷം ചോദിച്ചു.
ബഹളം കടുത്തതോടെ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം തുടങ്ങിയതോടെ സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.