ചെന്നൈ: മധ്യപ്രദേശിലെ അമർകാന്ത് സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതീയ-വംശീയ വിവേചനങ്ങൾ വർധിക്കുന്നു എന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
വിദ്യാർഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദിക്കുന്നത് അപലപനീയമാണ്. കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് അമർകാന്ത് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർഥികളെ സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ചത്. സർവകലാശാല കവാടത്തിലെ കുടിവെള്ളസംഭരണിയുടെ ചിത്രം പകർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
പരിക്കേറ്റ വിദ്യാർഥികളെ അനൂപ്പുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സർവകലാശാല വക്താവ് വിജയ് ദീക്ഷിത് അറിയിച്ചു.
വിദ്യാർഥികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ മർദിക്കുന്നത് അപലപനീയമാണ്. കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ചയാണ് അമർകാന്ത് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർഥികളെ സുരക്ഷാജീവനക്കാർ ക്രൂരമായി മർദിച്ചത്. സർവകലാശാല കവാടത്തിലെ കുടിവെള്ളസംഭരണിയുടെ ചിത്രം പകർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
പരിക്കേറ്റ വിദ്യാർഥികളെ അനൂപ്പുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സർവകലാശാല വക്താവ് വിജയ് ദീക്ഷിത് അറിയിച്ചു.
I condemn the outrageous attack on students from Kerala at #IGNTU by security staff whose very duty is to protect the students.
— M.K.Stalin (@mkstalin) March 12, 2023
I appeal to the Union Govt to intervene and stop the growing tendency of discrimination and attack against students in Higher Education Institutions.