തിരുവനന്തപുരം: കൊച്ചിയിലെ വായു ഗുണനിലവാരമുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ബ്രഹ്മപുരത്ത് അഞ്ചാം തീയതി തന്നെ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മൂന്ന് മന്ത്രിമാർ കൊച്ചിയിലെത്തി വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തിൽ തനിക്കെതിരേ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്‍റേത്. എന്ത് നുണയും പറയാനുള്ള സ്ഥാനമായി അതിനെ കാണരുതന്നും മന്ത്രി പറഞ്ഞു.
നേരത്തേ, ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരുന്നു. ബ്രഹ്മപുരത്ത് തീപടരുമ്പോള്‍ മൂന്നാം ദിവസം ആരോഗ്യമന്ത്രി ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞു. ഏത് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിഷപ്പുക നിറഞ്ഞ പത്താം ദിവസമാണ് മന്ത്രി മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയതെന്നും സതീശൻ വിമർശിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തിൽ തനിക്കെതിരേ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനമാണ് പ്രതിപക്ഷ നേതാവിന്‍റേത്. എന്ത് നുണയും പറയാനുള്ള സ്ഥാനമായി അതിനെ കാണരുതന്നും മന്ത്രി പറഞ്ഞു.
നേരത്തേ, ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരുന്നു. ബ്രഹ്മപുരത്ത് തീപടരുമ്പോള്‍ മൂന്നാം ദിവസം ആരോഗ്യമന്ത്രി ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞു. ഏത് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വിഷപ്പുക നിറഞ്ഞ പത്താം ദിവസമാണ് മന്ത്രി മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയതെന്നും സതീശൻ വിമർശിച്ചു.