റോം: ലിബിയൻ അഭയാർഥികളായ 685,000 കടൽമാർഗം ഇറ്റലിയിലേക്ക് കടക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇവരിൽ തടങ്കൽ പാളയത്തിൽ കഴിയുന്നവരുമുണ്ടെന്നാണ് ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടെന്ന് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ ലോവർ പാർലമെന്ററി ഹൗസ് വിപ്പ് ടോമസോ ഫോട്ടി പറഞ്ഞു.
കള്ളക്കടത്തുകാരുടെ ബോട്ടുകളിൽ സെൻട്രൽ മെഡിറ്ററേനിയൻ കടലിലൂടെ സഞ്ചരിക്കാനാണ് അവർ പദ്ധതിയിടുന്നതെന്നും ഫോട്ടി പറഞ്ഞു. എന്നാൽ, ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ യുഎൻ തള്ളി. ഈ കണക്കുകൾ വിശ്വസനീയമല്ലെന്ന് യുഎൻ മൈഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ലിബിയൻ തീരത്ത് നിന്ന് 180 കിലോമീറ്റർ അകലെ ബോട്ട് മറിഞ്ഞു 30 അഭയാർഥികളെ കാണാതായി. 17 പേരെ ഇറ്റാലിയൻ തീരസംരക്ഷണ സേന രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്ന് തീരസംരക്ഷണ സേന ഞായറാഴ്ച അറിയിച്ചു.
ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.
കള്ളക്കടത്തുകാരുടെ ബോട്ടുകളിൽ സെൻട്രൽ മെഡിറ്ററേനിയൻ കടലിലൂടെ സഞ്ചരിക്കാനാണ് അവർ പദ്ധതിയിടുന്നതെന്നും ഫോട്ടി പറഞ്ഞു. എന്നാൽ, ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ യുഎൻ തള്ളി. ഈ കണക്കുകൾ വിശ്വസനീയമല്ലെന്ന് യുഎൻ മൈഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ലിബിയൻ തീരത്ത് നിന്ന് 180 കിലോമീറ്റർ അകലെ ബോട്ട് മറിഞ്ഞു 30 അഭയാർഥികളെ കാണാതായി. 17 പേരെ ഇറ്റാലിയൻ തീരസംരക്ഷണ സേന രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്ന് തീരസംരക്ഷണ സേന ഞായറാഴ്ച അറിയിച്ചു.
ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.