അഹമ്മദാബാദ്: മൂന്നു വർഷത്തെ സെഞ്ചുറി വരൾച്ചയ്ക്കു ശേഷം കിംഗ് കോഹ്ലിയുടെ ബാറ്റ് ടെസ്റ്റിൽ സെഞ്ചുറി കണ്ടെത്തിയ ദിവസം ഇന്ത്യക്ക് ശുഭദിനം. കോഹ്ലി (186) കരുത്തിൽ തിരിച്ചടിച്ച ഇന്ത്യ ലീഡ് സ്വന്തമാക്കി. 289/3 എന്ന സ്കോറിൽ ഇന്ന് കളി ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 571 റൺസിൽ അവസാനിച്ചു. 91 റൺസിന്റെ ലീഡ്.
നാലാം ദിനം ഇന്ത്യ കസറിയപ്പോൾ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ബലാബലം സമാസമത്തിൽ അവസാനിക്കാനാണ് സാധ്യത. അതല്ലെങ്കിൽ പിച്ചിൽനിന്ന് സ്പിൻ ഭൂതങ്ങൾ പുറത്തുചാടേണ്ടിവരും.
കോഹ്ലി ഇരട്ട ശതകത്തിനു തൊട്ടുമുന്നിൽ വീണത് മാത്രമായിരുന്നു ഇന്ന് ഇന്ത്യക്ക് നിരാശയുണ്ടാക്കിയത്. നാലാം നമ്പറായി ക്രീസിലെത്തി 364 പന്ത് നേരിട്ട കോഹ്ലി 15 തവണ പന്ത് ബൗണ്ടറി കടത്തി. 241 പന്തുകളിൽനിന്നാണ് കോഹ്ലി കരിയറിലെ 75–ാം സെഞ്ചറി സ്വന്തമാക്കിയത്. കോഹ്ലിയുടെ ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള 28–ാം സെഞ്ചറി കൂടിയാണിത്. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കോഹ്ലി ടെസ്റ്റിൽ സെഞ്ചറി നേടുന്നത്. 2019 നവംബറിൽ ബംഗ്ലദേശിനെതിരെയാണ് കോഹ്ലി ഇതിനു മുൻപ് ടെസ്റ്റിൽ സെഞ്ചറി നേടിയത്.
ഇന്നലത്തെ 16 റൺസുമായി കോഹ്ലിക്കൊപ്പം കളത്തിലെത്തിയ ജഡേജയ്ക്കു ഇന്ന് 12 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. വിക്കറ്റ് കീപ്പർ ബാറ്റർ ഭരത് (44) മുൻ ക്യാപ്റ്റനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അക്ഷർ പട്ടേൽ-കോഹ്ലി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. സഖ്യം 215 പന്തിൽ 162 റൺസാണ് അടിച്ചെടുത്തത്.
അർധ സെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ (79) പുറത്തായതോടെ വിക്കറ്റ് വീഴ്ച വേഗത്തിലായി. പരിക്കേറ്റ ശ്രേയസ് അയ്യർ ബാറ്റിംഗിന് ഇറങ്ങിയില്ല. ഓസിസിനായി നേഥന്‍ ലയണും ടോഡ് മര്‍ഫിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റൺസ് നേടിയിട്ടുണ്ട്.
നാലാം ദിനം ഇന്ത്യ കസറിയപ്പോൾ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ബലാബലം സമാസമത്തിൽ അവസാനിക്കാനാണ് സാധ്യത. അതല്ലെങ്കിൽ പിച്ചിൽനിന്ന് സ്പിൻ ഭൂതങ്ങൾ പുറത്തുചാടേണ്ടിവരും.
കോഹ്ലി ഇരട്ട ശതകത്തിനു തൊട്ടുമുന്നിൽ വീണത് മാത്രമായിരുന്നു ഇന്ന് ഇന്ത്യക്ക് നിരാശയുണ്ടാക്കിയത്. നാലാം നമ്പറായി ക്രീസിലെത്തി 364 പന്ത് നേരിട്ട കോഹ്ലി 15 തവണ പന്ത് ബൗണ്ടറി കടത്തി. 241 പന്തുകളിൽനിന്നാണ് കോഹ്ലി കരിയറിലെ 75–ാം സെഞ്ചറി സ്വന്തമാക്കിയത്. കോഹ്ലിയുടെ ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള 28–ാം സെഞ്ചറി കൂടിയാണിത്. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കോഹ്ലി ടെസ്റ്റിൽ സെഞ്ചറി നേടുന്നത്. 2019 നവംബറിൽ ബംഗ്ലദേശിനെതിരെയാണ് കോഹ്ലി ഇതിനു മുൻപ് ടെസ്റ്റിൽ സെഞ്ചറി നേടിയത്.
ഇന്നലത്തെ 16 റൺസുമായി കോഹ്ലിക്കൊപ്പം കളത്തിലെത്തിയ ജഡേജയ്ക്കു ഇന്ന് 12 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. വിക്കറ്റ് കീപ്പർ ബാറ്റർ ഭരത് (44) മുൻ ക്യാപ്റ്റനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അക്ഷർ പട്ടേൽ-കോഹ്ലി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. സഖ്യം 215 പന്തിൽ 162 റൺസാണ് അടിച്ചെടുത്തത്.
അർധ സെഞ്ചുറി കണ്ടെത്തിയ അക്ഷർ പട്ടേൽ (79) പുറത്തായതോടെ വിക്കറ്റ് വീഴ്ച വേഗത്തിലായി. പരിക്കേറ്റ ശ്രേയസ് അയ്യർ ബാറ്റിംഗിന് ഇറങ്ങിയില്ല. ഓസിസിനായി നേഥന്‍ ലയണും ടോഡ് മര്‍ഫിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും മാത്യു കുനേമനും ഓരോ വിക്കറ്റു വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റൺസ് നേടിയിട്ടുണ്ട്.