തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന് വെട്ടിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്.
എം.വി.ഗോവിന്ദനെതിരേ ഒരുതവണ സ്വപ്ന ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആയിരംതവണ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ കേസ് കൊടുക്കാൻ തയാറായിട്ടില്ല.
സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ ബിസിനസ് ഡീലുകള്‍ തുടങ്ങി കേരളം ഞെട്ടിയ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. അതിനെതിരേ മാനനഷ്ടക്കേസ് കൊടുക്കാത്തത് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
സ്വർണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എം.വി.ഗോവിന്ദന്റെ അറിവോടെ വിജേഷ് പിള്ള ബംഗളൂരുവിൽ എത്തി തന്നോട് ചര്‍ച്ച നടത്തിയെന്നാണ് സ്വപ്ന കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ ആരോപണം തെറ്റാണെന്നും സ്വപ്നയ്ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഗോവിന്ദൻ അറിയിച്ചിരുന്നു.
എം.വി.ഗോവിന്ദനെതിരേ ഒരുതവണ സ്വപ്ന ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അദ്ദേഹം മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആയിരംതവണ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ കേസ് കൊടുക്കാൻ തയാറായിട്ടില്ല.
സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ ബിസിനസ് ഡീലുകള്‍ തുടങ്ങി കേരളം ഞെട്ടിയ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. അതിനെതിരേ മാനനഷ്ടക്കേസ് കൊടുക്കാത്തത് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളത് കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.
സ്വർണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എം.വി.ഗോവിന്ദന്റെ അറിവോടെ വിജേഷ് പിള്ള ബംഗളൂരുവിൽ എത്തി തന്നോട് ചര്‍ച്ച നടത്തിയെന്നാണ് സ്വപ്ന കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ ആരോപണം തെറ്റാണെന്നും സ്വപ്നയ്ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ഗോവിന്ദൻ അറിയിച്ചിരുന്നു.