തൃശൂർ: തൃശൂരിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവെ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.
മാർച്ച് എട്ടിന് തൃശൂർ നഗരത്തിൽ വച്ച് മദ്യലഹരിയിൽ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സനുവിനെ പോലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അശ്വനി ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി.
തലയ്ക്ക് പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
മാർച്ച് എട്ടിന് തൃശൂർ നഗരത്തിൽ വച്ച് മദ്യലഹരിയിൽ ആളുകളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സനുവിനെ പോലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത സനുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അശ്വനി ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി.
തലയ്ക്ക് പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.