കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ ചെയർപേഴ്സണും മകൻ ജയ്സൺ പ്രധാന ഓഹരിയുടമയുമായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർസ്ഥാനം സിപിഎം നേതാവായ ഓഹരിയുടമ രാജിവച്ചു. പാലക്കാട് സ്വദേശിയായ പട്ടത്ത് രാജേഷാണു ഡയറക്ടർ സ്ഥാനം രാജിവച്ചത്.
വ്യക്തിപരമായ കാര്യങ്ങളാലാണു ഡയറക്ടർസ്ഥാനം ഒഴിയുന്നതെന്നാണ് ചെയർപേഴ്സന് നൽകിയ രാജിക്കത്തിൽ പറയുന്നത്. ഇദ്ദേഹത്തിന് റിസോർട്ടിൽ 50 ലക്ഷത്തോളം മൂല്യമുള്ള 5000 ഓഹരികളാണുള്ളത്.
വായ്പയായി ഒരു കോടി രൂപയും റിസോർട്ടിനു നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ രാജിക്കത്ത് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം അംഗീകരിക്കുകയായിരുന്നു.
വ്യക്തിപരമായ കാര്യങ്ങളാലാണു ഡയറക്ടർസ്ഥാനം ഒഴിയുന്നതെന്നാണ് ചെയർപേഴ്സന് നൽകിയ രാജിക്കത്തിൽ പറയുന്നത്. ഇദ്ദേഹത്തിന് റിസോർട്ടിൽ 50 ലക്ഷത്തോളം മൂല്യമുള്ള 5000 ഓഹരികളാണുള്ളത്.
വായ്പയായി ഒരു കോടി രൂപയും റിസോർട്ടിനു നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ രാജിക്കത്ത് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം അംഗീകരിക്കുകയായിരുന്നു.