ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ അഞ്ച് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പൂനമല്ലിയിലെ എൻഐഎ പ്രത്യേക കോടതിയാണ് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
മുഹമ്മദ് അസ്ഹറുദ്ദീൻ, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് 16 വരെ ഇവർ എൻഐഎ കസ്റ്റഡിയിൽ തുടരും.
2022 ഒക്ടോബർ 23ന് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.
മുഹമ്മദ് അസ്ഹറുദ്ദീൻ, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, ഉമർ ഫാറൂഖ്, ഫിറോസ് ഖാൻ എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് 16 വരെ ഇവർ എൻഐഎ കസ്റ്റഡിയിൽ തുടരും.
2022 ഒക്ടോബർ 23ന് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.