അഗര്‍ത്തല: ത്രിപുരയില്‍ സന്ദര്‍ശനം നടത്തിയ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ വാഹനത്തിന് നേരെ ബിജെപി ആക്രമണം. ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തിലായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് എളമരം കരീം പറഞ്ഞു.
സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് തുടങ്ങിയ നേതാക്കൾ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മര്‍ദിക്കാനുള്ള ശ്രമവും ഉണ്ടായെന്നും എളമരം കരീം പറഞ്ഞു.
സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് തുടങ്ങിയ നേതാക്കൾ ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മര്‍ദിക്കാനുള്ള ശ്രമവും ഉണ്ടായെന്നും എളമരം കരീം പറഞ്ഞു.