പാറ്റ്ന: ബിഹാറിൽ പശു ഇറച്ചി കൈവശംവച്ചെന്നാരോപിച്ച് മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സിവാൻ ജില്ലയിലെ ഹസൻപൂർ സ്വദേശിയായ നസീം ഖുറേഷി (56) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി.
ഗ്രാമമുഖ്യനായ സുശീൽ സിംഗ്, രവി സാഹ, ഉജ്ജ്വൽ ശർമ എന്നിവരാണ് അറസ്റ്റിലായത്. നസിം ഖുറേഷിയിൽനിന്നും പശു ഇറച്ചി പിടിച്ചെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച സരൺ ജില്ലയിലെ ജോഗിയ ഗ്രാമത്തിലായിരുന്നു സംഭവം.
നസീമും അനന്തരവൻ ഫിറോസ് ഖുറേഷിയും ബന്ധുക്കളെ കാണാൻ പോകുകയായിരുന്നു. ഇവരുടെ സഞ്ചിയിൽ പശു ഇറച്ചിയുണ്ടെന്നാരോപിച്ച് ഗ്രാമുഖ്യന്റെ നേതൃത്വത്തിൽ ആൾക്കൂട്ടം തടഞ്ഞു. ഈ സമയം ഫിറോസ് ഓടി രക്ഷപ്പെട്ടു.
നസിമിനെ ആൾക്കൂട്ടം വളഞ്ഞിട്ടുമർദിച്ചു. പിന്നീട് ഇയാളെ പോലീസിന് കൈമാറി. ഗുരുതര പരിക്കേറ്റ നസീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗ്രാമമുഖ്യനായ സുശീൽ സിംഗ്, രവി സാഹ, ഉജ്ജ്വൽ ശർമ എന്നിവരാണ് അറസ്റ്റിലായത്. നസിം ഖുറേഷിയിൽനിന്നും പശു ഇറച്ചി പിടിച്ചെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച സരൺ ജില്ലയിലെ ജോഗിയ ഗ്രാമത്തിലായിരുന്നു സംഭവം.
നസീമും അനന്തരവൻ ഫിറോസ് ഖുറേഷിയും ബന്ധുക്കളെ കാണാൻ പോകുകയായിരുന്നു. ഇവരുടെ സഞ്ചിയിൽ പശു ഇറച്ചിയുണ്ടെന്നാരോപിച്ച് ഗ്രാമുഖ്യന്റെ നേതൃത്വത്തിൽ ആൾക്കൂട്ടം തടഞ്ഞു. ഈ സമയം ഫിറോസ് ഓടി രക്ഷപ്പെട്ടു.
നസിമിനെ ആൾക്കൂട്ടം വളഞ്ഞിട്ടുമർദിച്ചു. പിന്നീട് ഇയാളെ പോലീസിന് കൈമാറി. ഗുരുതര പരിക്കേറ്റ നസീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.