കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കാൻ ആരോഗ്യപ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി സർവേ നടത്തും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉത്തതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.
വയോധികർ, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗികൾ എന്നീ വിഭാഗക്കാർക്ക് പ്രത്യേക പരിഗണന നൽകും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികളിലെല്ലാം മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.
വയോധികർ, കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗികൾ എന്നീ വിഭാഗക്കാർക്ക് പ്രത്യേക പരിഗണന നൽകും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികളിലെല്ലാം മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.