കൊച്ചി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ആന്റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും നല്കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
കേസ് രജിസ്റ്റർ ചെയതത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഈ സംഭവത്തില്‍ പോലീസിന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അവകാശമുള്ളുവെന്നും വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.
അതേസമയം, ആക്ഷേപം ഗൗരവമുള്ളതെന്നും നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു.
കേസ് രജിസ്റ്റർ ചെയതത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഈ സംഭവത്തില്‍ പോലീസിന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അവകാശമുള്ളുവെന്നും വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.
അതേസമയം, ആക്ഷേപം ഗൗരവമുള്ളതെന്നും നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു.