പാറ്റ്ന: ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചയാള്‍ മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. നസീം ഖുറേഷി(56) ആണ് മരിച്ചത്.
ഹസന്‍പുര്‍ ഗ്രാമവാസിയായ ഇദ്ദേഹം അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിക്കൊപ്പം സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെ ജോഗിയ ഗ്രാമത്തിൽ വച്ച് ജനക്കൂട്ടം ഇവരെ തടയുകയായിരുന്നു.
അഹമ്മദ് ഖുറേഷി ഓടി രക്ഷപെട്ടുവെങ്കിലും നസീമിനെ തടഞ്ഞുവച്ച ആളുകൾ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സർപഞ്ച് സുശീൽ സിംഗ്, രവി സാഹ, ഉജ്വൽ ശർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
ഹസന്‍പുര്‍ ഗ്രാമവാസിയായ ഇദ്ദേഹം അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിക്കൊപ്പം സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെ ജോഗിയ ഗ്രാമത്തിൽ വച്ച് ജനക്കൂട്ടം ഇവരെ തടയുകയായിരുന്നു.
അഹമ്മദ് ഖുറേഷി ഓടി രക്ഷപെട്ടുവെങ്കിലും നസീമിനെ തടഞ്ഞുവച്ച ആളുകൾ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സർപഞ്ച് സുശീൽ സിംഗ്, രവി സാഹ, ഉജ്വൽ ശർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.