+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കള്ളനോട്ട് കേസ്; അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരം: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വയിലെ കൃഷി ഓഫീസറായിരുന്ന എം. ജിഷ മോളെ പേര
കള്ളനോട്ട് കേസ്; അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
തിരുവനന്തപുരം: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വയിലെ കൃഷി ഓഫീസറായിരുന്ന എം. ജിഷ മോളെ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം കോടതി അംഗീകരിച്ചു. പോലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. ജിഷയെ ഒരാഴ്ച മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും.

അതേസമയം, പരസ്പര വിരുദ്ധമായാണ് ജിഷ പോലീസിന് മറുപടി നൽകുന്നത്. കള്ളനോട്ടിന്‍റെ ഉറവിടം സംബന്ധിച്ച് ജിഷ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ജിഷ നടത്തുന്നതെന്നാണ് പോലീസിന് സംശയം. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു പേർ ഒളിവിലാണ്. ജിഷയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.‌
More in Latest News :