ന്യൂഡൽഹി: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ. പാക്കിസ്ഥാനിലെ ഖൈബർ ജില്ല നിവാസിയായ ഇയാളെ ഫിറോസ്പുർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്)ആണ് പിടികൂടിയത്.
മേഖലയിൽ നിന്നും പിടിയിലാകുന്ന മൂന്നാമത്തെ പാക് പൗരനാണ് ഇയാൾ. നേരത്തെ, അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെയും ബംഗ്ലാദേശ് പൗരനെയും പിടികൂടിയിരുന്നു.
ഗുർദാസ്പൂർ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സമീപത്തുനിന്നുമാണ് പാക്കിസ്ഥാൻ പൗരനെ പിടികൂടിയത്. പാക്കിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ആമിർ റാസയാണ് പിടിയിലായത്.
അമൃത്സർ സെക്ടറിലെ രജതാൽ അതിർത്തി പോസ്റ്റിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയാണ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്.
മേഖലയിൽ നിന്നും പിടിയിലാകുന്ന മൂന്നാമത്തെ പാക് പൗരനാണ് ഇയാൾ. നേരത്തെ, അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെയും ബംഗ്ലാദേശ് പൗരനെയും പിടികൂടിയിരുന്നു.
ഗുർദാസ്പൂർ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സമീപത്തുനിന്നുമാണ് പാക്കിസ്ഥാൻ പൗരനെ പിടികൂടിയത്. പാക്കിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ആമിർ റാസയാണ് പിടിയിലായത്.
അമൃത്സർ സെക്ടറിലെ രജതാൽ അതിർത്തി പോസ്റ്റിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയാണ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്.