ഹാംബർഗ്: വടക്കൻ ജർമൻ നഗരമായ ഹാംബർഗിലെ ആരാധനാലയത്തിൽ വെടിവയ്പ്. കുറഞ്ഞത് ഏഴു പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികളെ പിടികൂടാൻ ആൽസ്റ്റർഡോർഫ് മേഖലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഹാംബർഗിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ആരാധനാലയത്തിൽ കടന്ന അജ്ഞാതരായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർത്തു. ഇതിനുശേഷം ഓടി രക്ഷപെട്ടു എന്നുമാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. അക്രമികൾക്കായുള്ള തെരച്ചിൽ നടക്കുന്നതിനാൽ നഗരത്തിലെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചു.
ഹാംബർഗിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ആരാധനാലയത്തിൽ കടന്ന അജ്ഞാതരായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർത്തു. ഇതിനുശേഷം ഓടി രക്ഷപെട്ടു എന്നുമാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. അക്രമികൾക്കായുള്ള തെരച്ചിൽ നടക്കുന്നതിനാൽ നഗരത്തിലെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചു.