ന്യൂഡൽഹി: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനും ബംഗ്ലാദേശ് പൗരനും പിടിയിൽ. അതിർത്തി രക്ഷാ സേനയാണ് ഇവരെ പിടികൂടിയത്.
ഗുർദാസ്പൂർ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സമീപത്തുനിന്നുമാണ് പാക്കിസ്ഥാൻ പൗരനെ പിടികൂടിയത്. പാക്കിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ആമിർ റാസയാണ് പിടിയിലായത്. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അമൃത്സർ സെക്ടറിലെ രജതാൽ അതിർത്തി പോസ്റ്റിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയാണ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്.
ഗുർദാസ്പൂർ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് സമീപത്തുനിന്നുമാണ് പാക്കിസ്ഥാൻ പൗരനെ പിടികൂടിയത്. പാക്കിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിൽ താമസിക്കുന്ന ആമിർ റാസയാണ് പിടിയിലായത്. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അമൃത്സർ സെക്ടറിലെ രജതാൽ അതിർത്തി പോസ്റ്റിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയാണ് ബംഗ്ലാദേശ് പൗരനെ പിടികൂടിയത്.