ഉപ്പുതറ: സ്വകാര്യ ബസ് ഡ്രൈവർക്ക് മർദനം. മേരികുളം വടക്കേക്കുന്നേൽ രാജീവിനാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 6.30ന് ഉപ്പുതറ ടൗണിലാണ് സംഭവം.
സർവീസ് തുടങ്ങുന്നതിനു ബസ് പാർക്ക് ചെയ്തിരുന്ന മേച്ചേരിക്കട സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു രാജീവിനെ ഒരു സംഘം യുവാക്കൾ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
അവശനായി നിലത്തുവീണിട്ടും മർദനം തുടർന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാജീവിനെ ഉപ്പുതറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ച മാട്ടുതാവളം സ്വദേശികളായ യുവാക്കളെ സ്റ്റേഷനിൽ കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ നിന്നുള്ള അറിയിപ്പും രേഖാമൂലമുളള പരാതിയും ലഭിക്കാത്തതിനാൽ ആവശ്യപെട്ടാൽ ഹാജരാകണമെന്ന് നിർദേശിച്ച് വിട്ടയച്ചു.
സർവീസ് തുടങ്ങുന്നതിനു ബസ് പാർക്ക് ചെയ്തിരുന്ന മേച്ചേരിക്കട സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു രാജീവിനെ ഒരു സംഘം യുവാക്കൾ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു.
അവശനായി നിലത്തുവീണിട്ടും മർദനം തുടർന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാജീവിനെ ഉപ്പുതറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ച മാട്ടുതാവളം സ്വദേശികളായ യുവാക്കളെ സ്റ്റേഷനിൽ കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ നിന്നുള്ള അറിയിപ്പും രേഖാമൂലമുളള പരാതിയും ലഭിക്കാത്തതിനാൽ ആവശ്യപെട്ടാൽ ഹാജരാകണമെന്ന് നിർദേശിച്ച് വിട്ടയച്ചു.