കൊച്ചി: പുരാവസ്തു തട്ടിപ്പിന് മോന്സണ് മാവുങ്കല്‍ ഉപയോഗിച്ച ശില്പങ്ങളും കലാരൂപങ്ങളും യഥാര്ഥമയ്ക്കു നൽകണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ശില്പി തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു കലാരൂപങ്ങൾ തിരിച്ചുനൽകണമെന്ന അഡി. സിജെഎം കോടതിയുടെ ഉത്തരവിനെതിരെ മോന്സണ് നല്കിയ ഹര്‍ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളി.
സന്തോഷില്‍ നിന്ന് വാങ്ങിയ കലാരൂപങ്ങളും ശില്പങ്ങളും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് മോന്സണ് സാമ്പത്തിക തട്ടിപ്പു നടത്തിയത്. ശില്പങ്ങളും കലാരൂപങ്ങളും തിരിച്ചു വേണമെന്നാവശ്യപ്പെട്ട് സന്തോഷ് അഡി. സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മോന്‍സണിനെ കക്ഷിയാക്കിയിരുന്നെങ്കിലും തനിക്കു നോട്ടീസ് നല്‍കുകയോ തന്നെ കേള്‍ക്കുകയോ ചെയ്യാതെയാണ് ഉത്തരവു നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മോന്സണ് ഹൈക്കോടതിയെ സമീപിച്ചത്.
സന്തോഷില്‍ നിന്ന് വാങ്ങിയ കലാരൂപങ്ങളും ശില്പങ്ങളും മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, യൂദാസിന് ലഭിച്ച വെള്ളിക്കാശ് തുടങ്ങിയവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് മോന്സണ് സാമ്പത്തിക തട്ടിപ്പു നടത്തിയത്. ശില്പങ്ങളും കലാരൂപങ്ങളും തിരിച്ചു വേണമെന്നാവശ്യപ്പെട്ട് സന്തോഷ് അഡി. സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ മോന്‍സണിനെ കക്ഷിയാക്കിയിരുന്നെങ്കിലും തനിക്കു നോട്ടീസ് നല്‍കുകയോ തന്നെ കേള്‍ക്കുകയോ ചെയ്യാതെയാണ് ഉത്തരവു നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മോന്സണ് ഹൈക്കോടതിയെ സമീപിച്ചത്.