ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. 48 മണിക്കൂറുകൾക്ക് മുമ്പ് ആക്രമണം നടത്തിയ ജെനിൻ പട്ടണത്തിൽ വീണ്ടും ഇസ്രയേൽ സേന റെയ്ഡിനായി എത്തുകയായിരുന്നു.
പലസ്തീനിയൻ ഇസ്ലാമിക് ജിഹാദുമായി ബന്ധമുള്ള ജാബ ബ്രിഗേഡ് അംഗങ്ങളായ അഹ്മദ് ഫഷാഫ്ഷെ(22), സൂഫിയാൻ ഫഖൗരി(26), നയേഫ് മലെഷ്യെ(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഇസയേൽ നടത്തിയ റെയ്ഡിൽ പരിക്കേറ്റ വാലിദ് നാസർ എന്ന 14 വയസുകാരനും ഇന്ന് മരണത്തിന് കീഴടങ്ങി.
മഫ്തി വേഷത്തിലെത്തിയ ഇസ്രയേൽ ഏജന്റുമാർ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പലസ്തീൻ സേന പ്രത്യാക്രമണം നടത്തിയതോടെ പ്രദേശം സംഘർഷഭരിതമായി.
പലസ്തീനിയൻ ഇസ്ലാമിക് ജിഹാദുമായി ബന്ധമുള്ള ജാബ ബ്രിഗേഡ് അംഗങ്ങളായ അഹ്മദ് ഫഷാഫ്ഷെ(22), സൂഫിയാൻ ഫഖൗരി(26), നയേഫ് മലെഷ്യെ(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഇസയേൽ നടത്തിയ റെയ്ഡിൽ പരിക്കേറ്റ വാലിദ് നാസർ എന്ന 14 വയസുകാരനും ഇന്ന് മരണത്തിന് കീഴടങ്ങി.
മഫ്തി വേഷത്തിലെത്തിയ ഇസ്രയേൽ ഏജന്റുമാർ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പലസ്തീൻ സേന പ്രത്യാക്രമണം നടത്തിയതോടെ പ്രദേശം സംഘർഷഭരിതമായി.