ന്യൂഡൽഹി: ബിആർഎസ് നേതാവ് കെ. കവിത ജന്തർമന്തറിൽ നടത്താനിരുന്ന നിരാഹാര സമരത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച ജന്തർമന്തറിൽ നടത്താനിരുന്ന പ്രതിഷേധ സമരത്തിന്റെ വേദി മാറ്റാൻ പോലീസ് ആവശ്യപ്പെട്ടു.
എന്നാൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
18 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കവിത വ്യക്തമാക്കിയിരുന്നു. അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കവിതക്ക് സമയം നീട്ടി നൽകി.
മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇഡി ആദ്യം നിർദേശിച്ചിരുന്നത്.
എന്നാൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളായ കവിത പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
18 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കവിത വ്യക്തമാക്കിയിരുന്നു. അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കവിതക്ക് സമയം നീട്ടി നൽകി.
മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇഡി ആദ്യം നിർദേശിച്ചിരുന്നത്.