ക്വലാ ലംപുർ: അഴിമതിക്കേസിൽ കുറ്റാരോപിതനായ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിൽ. കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യത്തെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനായി തുടങ്ങിയ നിർമാണ പദ്ധതികളുടെ കരാറുകാരിൽ നിന്ന് കോഴ വാങ്ങിയതിനാണ് യാസീനെ കസ്റ്റഡിയിലെടുത്തത്.
75 വയസുകാരനായ യാസീൻ മലേഷ്യൻ അഴിമതി വിരുദ്ധ വിഭാഗം(എംഎസിസി) മുമ്പാകെ ചോദ്യംചെയ്യലിനായി ഇന്ന് രാവിലെ ഹാജരായിരുന്നു. ചോദ്യംചെയ്യൽ പൂർത്തിയായ ഉടൻ അധികൃതർ യാസീന്റെ അറസ്റ്റ് രേഖപ്പെടുത്തി. യാസീനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
മാർച്ച് 2020-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ യാസീൻ 2021-ൽ നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ അൻവർ ഇബ്രാഹിം നടത്തുന്ന അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് യാസീന്റെ അറസ്റ്റ്.
അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലേഷ്യൻ പ്രമുഖനാണ് യാസീൻ. കോഴക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി നജീബ് റസാഖ് 2022 ജൂലൈ മുതൽ തടവിലാണ്.
75 വയസുകാരനായ യാസീൻ മലേഷ്യൻ അഴിമതി വിരുദ്ധ വിഭാഗം(എംഎസിസി) മുമ്പാകെ ചോദ്യംചെയ്യലിനായി ഇന്ന് രാവിലെ ഹാജരായിരുന്നു. ചോദ്യംചെയ്യൽ പൂർത്തിയായ ഉടൻ അധികൃതർ യാസീന്റെ അറസ്റ്റ് രേഖപ്പെടുത്തി. യാസീനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
മാർച്ച് 2020-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ യാസീൻ 2021-ൽ നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ അൻവർ ഇബ്രാഹിം നടത്തുന്ന അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് യാസീന്റെ അറസ്റ്റ്.
അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലേഷ്യൻ പ്രമുഖനാണ് യാസീൻ. കോഴക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി നജീബ് റസാഖ് 2022 ജൂലൈ മുതൽ തടവിലാണ്.