ഗോഹട്ടി: പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിവന്ന അഞ്ചുപേർ ആസാമിൽ പിടിയിലായി. മൊബൈൽ സിം കാർഡുകൾ, രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ ഇവർ പാക് ഏജന്റുമാർക്കു കൈമാറിയിരുന്നു.
ആസാമിലെ നാഗാവ്, മോറിഗാവ് സ്വദേശികളായ ആഷിഖി ഇസ്ലാം, ബദറുദ്ദീൻ, മിജനൂർ റഹ്മാൻ, വഹീദുസ് സമൻ എന്നിവരെയാണ് ഇന്റലിജൻസ് ഏജൻസികളുടെ വിവരത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളിൽനിന്ന് 18 മൊബൈൽഫോണുകൾ, 136 സിം കാർഡുകൾ, ഫിംഗർപ്രിന്റ് സ്കാനർ, ഹൈടെക് സിപിയു, ജനന സർട്ടിഫിക്കറ്റുകൾ, പാസ്ബുക്കുകൾ എന്നിവ പിടിച്ചെടുത്തു.
വാട്സ് ആപ്പ് കോൾവഴിയാണ് രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ ആഷിഖി ഇസ്ലാം പാക് ഏജന്റുമാർക്ക് കൈമാറിയത്. ഈ മൊബൈൽഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
ആസാമിലെ നാഗാവ്, മോറിഗാവ് സ്വദേശികളായ ആഷിഖി ഇസ്ലാം, ബദറുദ്ദീൻ, മിജനൂർ റഹ്മാൻ, വഹീദുസ് സമൻ എന്നിവരെയാണ് ഇന്റലിജൻസ് ഏജൻസികളുടെ വിവരത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളിൽനിന്ന് 18 മൊബൈൽഫോണുകൾ, 136 സിം കാർഡുകൾ, ഫിംഗർപ്രിന്റ് സ്കാനർ, ഹൈടെക് സിപിയു, ജനന സർട്ടിഫിക്കറ്റുകൾ, പാസ്ബുക്കുകൾ എന്നിവ പിടിച്ചെടുത്തു.
വാട്സ് ആപ്പ് കോൾവഴിയാണ് രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ ആഷിഖി ഇസ്ലാം പാക് ഏജന്റുമാർക്ക് കൈമാറിയത്. ഈ മൊബൈൽഫോൺ പിടിച്ചെടുത്തിട്ടുണ്ട്.