തിരുവനന്തപുരം: ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നടത്തിയ നിയമനിർമാണമല്ല, ഇന്നിനെ മനസിലാക്കുന്ന നിയമങ്ങൾ ആണ് വേണ്ടതെന്ന് സംസ്ഥാന നിയമമന്ത്രി പി. രാജീവ്.
നിലവിലെ നിയമനിർമാണം കൊളോണിയൽ കാലത്തേതാണ്. അത് ആ കാലത്തെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യക്കാർക്ക് മനസിലാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ആ നിയമങ്ങൾ നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന, ഇന്നിനെ മനസിലാകുന്ന നിയമങ്ങളാണ്. നാം ശരി എന്ന് കരുതുന്നതാവില്ല പലപ്പോഴും നിലവിലെ നിയമമനുസരിച്ചെന്ന് മന്ത്രി ഓർമിപ്പിച്ചു.
പഴയ കാലത്തിൽ നിന്നുള്ള ഉപദേശം കിട്ടി നിയമനിർമാണം നടത്തിയാൽ അത് സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ നിയമത്തെക്കുറിച്ച് കാലിക ബോധമുള്ളവർ ആവുക എന്നത് പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിലെ നിയമനിർമാണം കൊളോണിയൽ കാലത്തേതാണ്. അത് ആ കാലത്തെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. ഇന്ത്യക്കാർക്ക് മനസിലാവരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ആ നിയമങ്ങൾ നിർമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന, ഇന്നിനെ മനസിലാകുന്ന നിയമങ്ങളാണ്. നാം ശരി എന്ന് കരുതുന്നതാവില്ല പലപ്പോഴും നിലവിലെ നിയമമനുസരിച്ചെന്ന് മന്ത്രി ഓർമിപ്പിച്ചു.
പഴയ കാലത്തിൽ നിന്നുള്ള ഉപദേശം കിട്ടി നിയമനിർമാണം നടത്തിയാൽ അത് സംസ്ഥാനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ നിയമത്തെക്കുറിച്ച് കാലിക ബോധമുള്ളവർ ആവുക എന്നത് പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.