ഹൈദരാബാദ്: : ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നോട്ടീസ് നൽകിയ ബിആർഎസ് നേതാവ് കെ. കവിത ചോദ്യം ചെയ്യലിനായി നാളെ ഹാജരാകില്ല. ഇഡിക്ക് മുമ്പിൽ ഹാജരാവുന്നതിന് സമയം നീട്ടി ചോദിച്ച കവിത, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് വ്യക്തമാക്കി.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും എംഎൽസിയുമായ കവിതയോട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്നാണ് ഇഡി നിർദേശം നൽകിയത്.
മദ്യനയം നടപ്പാക്കുന്നതിന് ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തേ, ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 14 പേർ പ്രതികളായ കേസിൽ കവിത ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.
തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും എംഎൽസിയുമായ കവിതയോട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്നാണ് ഇഡി നിർദേശം നൽകിയത്.
മദ്യനയം നടപ്പാക്കുന്നതിന് ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തേ, ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 14 പേർ പ്രതികളായ കേസിൽ കവിത ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.