കൊച്ചി: മാധ്യമപ്രവര്‍ത്തകനെ ബിന്‍ ലാദനുമായി ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തില്‍ എം.വി. ജയരാജനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വംശീയ പരാമർശമല്ല ജയരാജൻ നടത്തിയത്. പ്രസംഗത്തിനിടയിൽ അദ്ദേഹം അറിയാതെ ഒരുവാക്ക് പറഞ്ഞു. ഇത്തരം പരാമർശങ്ങളെ പാർട്ടി പിന്തുണക്കുന്നില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഒസാമ ബിന്‍ ലാദനെന്ന് എം.വി. ജയരാജന്‍ വിശേഷിപ്പിച്ചതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. സൈബര്‍ ആക്രമണങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല. സൈബർ ആക്രമണം നടത്തുന്നവരിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഒസാമ ബിന്‍ ലാദനെന്ന് എം.വി. ജയരാജന്‍ വിശേഷിപ്പിച്ചതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. സൈബര്‍ ആക്രമണങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല. സൈബർ ആക്രമണം നടത്തുന്നവരിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.