കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനെത്തിയത്.
ചൊവ്വാഴ്ച രവീന്ദ്രനെ ഒന്‍പതര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന് നല്കിയ മറുപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നാ സുരേഷിന്റെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
ചൊവ്വാഴ്ച രവീന്ദ്രനെ ഒന്‍പതര മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന് നല്കിയ മറുപടികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നാ സുരേഷിന്റെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.