+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയന്ത്രണം നഷ്ടമായിട്ടും പറന്നു; പാരാഗ്ലൈഡിംഗില്‍ ട്രെയിനര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായ സംഭവത്തില്‍ ട്രെയിനര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എഫ്‌ഐആര്‍. ട്രെയിനര്‍ സന്ദീപിന്‍റെ അലക
നിയന്ത്രണം നഷ്ടമായിട്ടും പറന്നു; പാരാഗ്ലൈഡിംഗില്‍ ട്രെയിനര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എഫ്‌ഐആര്‍
തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായ സംഭവത്തില്‍ ട്രെയിനര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് എഫ്‌ഐആര്‍. ട്രെയിനര്‍ സന്ദീപിന്‍റെ അലക്ഷ്യമായ പറക്കലാണ് അപകടമുണ്ടാക്കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

പാരാഗ്ലൈഡിംഗ് തുടങ്ങി ആദ്യ അഞ്ച് മിനിറ്റില്‍തന്നെ നിയന്ത്രണം നഷ്ടമായിരുന്നു. യാത്രക്കാരി നിലവിളിച്ചിട്ടും ഇയാള്‍ പറക്കല്‍ തുടര്‍ന്നെന്നും എഫ്‌ഐആറിലുണ്ട്.

സംഭവത്തില്‍ മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഫ്‌ളൈ അഡ്വഞ്ചേഴ്‌സ് എന്ന പാരാഗ്ലൈഡിംഗ് കമ്പനിക്കെതിരെയും പോലീസ് കേസെടുത്തു.സംഭവത്തില്‍ കമ്പനി ഉടമകളുടെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം പരിക്കേറ്റ യുവതിയില്‍നിന്ന് കമ്പനി അധികൃതര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പര്‍ ഒപ്പിട്ട് വാങ്ങിയെന്നും പരാതിയുണ്ട്. ആശുപത്രി ജീവനക്കാരെന്ന വ്യാജേന എത്തിയാണ് ഒപ്പ് വാങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായത്. പാരാഗ്ലൈഡിംഗിനിടെ രണ്ട് പേര്‍ ഹൈമാസ്റ്റ് ലൈറ്റിന് മുകളില്‍ കുടുങ്ങുകയായിരുന്നു.

കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയത്.

രണ്ട് മണിക്കൂറോളം 50 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്ന ഇരുവരും അഗ്‌നിരക്ഷാ സേന തയാറാക്കിയിരുന്ന വലയിലേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന് താഴെയായി തയാറാക്കിയിരുന്ന വലയിലേക്ക് വീണതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കുകളില്ല.
More in Latest News :