ന്യൂഡൽഹി: ബംഗാളിൽ പശുക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കസ്റ്റഡിയിൽ. ഡൽഹി കോടതിയാണ് മാർച്ച് 10 വരെ അനുബ്രതയെ കസ്റ്റഡിയിൽ വിട്ടത്.
ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് അർധരാത്രി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി ഹർജിയിലൂടെ കോടതിയെ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ജോക്ക-ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനുബ്രത. ഇദ്ദേഹത്തെ ഡൽഹിയിലേക്ക്കൊണ്ടുപോകാമെന്നും ആരോഗ്യം തൃപ്തികരമാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഇഡി അനുബ്രതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ ബിർഭും ജില്ലാ പ്രസിഡന്റും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയുമായ മൊണ്ടലിനെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് അർധരാത്രി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി ഹർജിയിലൂടെ കോടതിയെ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ജോക്ക-ഇഎസ്ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനുബ്രത. ഇദ്ദേഹത്തെ ഡൽഹിയിലേക്ക്കൊണ്ടുപോകാമെന്നും ആരോഗ്യം തൃപ്തികരമാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഇഡി അനുബ്രതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ ബിർഭും ജില്ലാ പ്രസിഡന്റും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയുമായ മൊണ്ടലിനെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.