ജമ്മു: ജമ്മുകാഷ്മീരിലെ റംബാനിൽ തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തൊഴിലാളി മരിച്ചു. രണ്ട് സ്ത്രീകളുൾപ്പെടെ ആറുപേർക്കു പരിക്കേറ്റു.
റംബാനിലെ സേരിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷം രണ്ടുതവണ മണ്ണിടിച്ചിൽ അനുഭവപ്പെടുകയായിരുന്നു. മണ്ണിടിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ക്രെയിൻഡ്രവറാണ് വീണ്ടും മണ്ണിടിഞ്ഞതോടെ ദുരന്തത്തിന് ഇരയായത്.
മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയുടെ ഇരുഭാഗത്തും നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ തുടരുകയാണെന്നെന്ന് റംബാൻ ഡെപ്യൂട്ടി കമ്മീഷണർ മുസാറത് ഇസ്ലാം അറിയിച്ചു.
റംബാനിലെ സേരിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്കുശേഷം രണ്ടുതവണ മണ്ണിടിച്ചിൽ അനുഭവപ്പെടുകയായിരുന്നു. മണ്ണിടിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ക്രെയിൻഡ്രവറാണ് വീണ്ടും മണ്ണിടിഞ്ഞതോടെ ദുരന്തത്തിന് ഇരയായത്.
മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയുടെ ഇരുഭാഗത്തും നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ തുടരുകയാണെന്നെന്ന് റംബാൻ ഡെപ്യൂട്ടി കമ്മീഷണർ മുസാറത് ഇസ്ലാം അറിയിച്ചു.