ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെ മോശം ഭാഷ പ്രയോഗങ്ങൾ ഗുരുതര വിഷയമാണെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം മോശം പ്രയോഗങ്ങൾ നടത്തുന്നത് തടയാൻ കർശന നടപടികൾ വേണം. സാമൂഹിക മാധ്യമങ്ങൾക്കു പുറമേ ഒടിടി പ്ലാറ്റ്ഫോമുകളിലും ഇതേ മാതൃകയിൽ നിയന്ത്രണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കോളജ് റൊമാൻസ് എന്ന വെബ് സീരീസിനെതിരേ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സ്വർണ കാന്ത ശർമ സാമൂഹിക മാധ്യമങ്ങളിലും ഒടിടികളിലും വരുന്ന മോശം ഭാഷ പ്രയോഗങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.
മോശം ഭാഷ പ്രയോഗങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലെ ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. കുടൂതൽ നിയന്ത്രണങ്ങൾ ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും നടത്തുന്ന മോശം പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും ആ തരത്തിലുള്ള ഒരു സംരക്ഷണത്തിനും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
കോളജ് റൊമാൻസ് എന്ന വെബ് സീരീസിനെതിരേ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സ്വർണ കാന്ത ശർമ സാമൂഹിക മാധ്യമങ്ങളിലും ഒടിടികളിലും വരുന്ന മോശം ഭാഷ പ്രയോഗങ്ങളെ അതിരൂക്ഷമായി വിമർശിച്ചത്.
മോശം ഭാഷ പ്രയോഗങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിലെ ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. കുടൂതൽ നിയന്ത്രണങ്ങൾ ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും നടത്തുന്ന മോശം പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും ആ തരത്തിലുള്ള ഒരു സംരക്ഷണത്തിനും അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.