ബംഗളൂരു: ഐഎസ്ആർഒ ഉപഗ്രഹം മേഘാ ട്രോപിക്സ്-1 സുരക്ഷിതമായി തിരിച്ചിറക്കി നശിപ്പിച്ചു. പസഫിക് സമുദ്രത്തിനു മുകളിൽ ഉപഗ്രഹം കത്തിയമർന്നെന്ന് ഐഎസ്ആർഒ അറിയിച്ചു. കാലഹരണപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക ദൗത്യത്തിലൂടെ ഉപഗ്രഹം നശിപ്പിച്ചത്.
2011 ഒക്ടോബര്‍ 12 ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ച കാലാവസ്ഥാപഠന ഉപഗ്രഹമാണ് മേഘാ ട്രോപിക്സ്-1. ചൊവ്വാഴ്ച വൈകിട്ട് പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിലാണ് ഉപഗ്രഹം പതിച്ചത്.
കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.
2011 ഒക്ടോബര്‍ 12 ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ച കാലാവസ്ഥാപഠന ഉപഗ്രഹമാണ് മേഘാ ട്രോപിക്സ്-1. ചൊവ്വാഴ്ച വൈകിട്ട് പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിലാണ് ഉപഗ്രഹം പതിച്ചത്.
കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.