മുംബൈ: വിവാദ ഗോളിന്റെ പേരിൽ തളർത്താൻ നോക്കിയവർക്ക് മറുപടി നൽകുന്ന പ്രകടനവുമായി സുനിൽ ഛേത്രി നിറഞ്ഞാടിയ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ബംഗളൂരു എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സെമിഫൈനലിന്റെ ആദ്യപാദമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബിഎഫ്സി വിജയിച്ചത്.
ലീഗിൽ ബിഎഫ്സിയുടെ തുടർച്ചയായ പത്താം ജയത്തിന് വഴിവച്ചത് 78-ാം മിനിറ്റിൽ ഛേത്രി നേടിയ ഹെഡർ ഗോളാണ്. റോഷൻ സിംഗ് നയോറം കോർണർ ഏരിയയിൽ നിന്ന് തൊടുത്ത പന്തിൽ, മോർത്താഡോ ഫോൾ അടക്കമുള്ള മുംബൈയുടെ ഉയരക്കാരെ മറികടന്ന് ഛേത്രി തലവച്ചു. മികച്ച സേവുകളുമായി കളംനിറഞ്ഞ മുംബൈ ഗോളി പുർബ ലച്ചെൻപായെ മറികടന്ന് പന്ത് വലയിലെത്തി.
ടോട്ടൽ ഫുട്ബോളുമായി നിറഞ്ഞ് കളിച്ച മുംബൈ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഫൈനൽ തേഡിൽ പ്രകടമാകാറുള്ള ക്ലിനിക്കൽ ഫിനിഷിംഗ് മുംബൈയിൽ നിന്ന് അകന്ന് നിന്നതോടെ 21 ഷോട്ടുകൾ തൊടുത്തിട്ടും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരത്തിന്റെ അവസാനത്തോട് അടുത്ത വേളയിൽ മാത്രമാണ് ബിഎഫ്സി ഗോളി ഗുർപ്രീത് സിംഗ് സന്ധുവിനെ വെല്ലുവിളിക്കുന്ന ഒരു ഷോട്ട് തൊടുക്കാൻ മുംബൈയ്ക്ക് സാധിച്ചത്.
അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മുംബൈ പ്രതിരോധത്തെ തകർത്ത് ലഭിച്ച ത്രൂ പാസിൽ നിന്നുള്ള സുവർണാവസരം മുതലാക്കാൻ ഛേത്രിക്ക് സാധിക്കാതെ വന്നതിനാൽ മാത്രം ബിഎഫ്സി ലീഡ് ഒരു ഗോളിൽ ഒതുങ്ങി.
ബംഗളൂരുവിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ എവേ ഗോളിന്റെ ആനുകൂല്യത്തോടെ എത്തുന്ന ബിഎഫ്സിക്ക് ആത്മവിശ്വാസമേറും. ഹോർഹെ പെരേര ഡിയസ് അടക്കമുള്ളവരുടെ ഫോമിലെ തളർച്ച മറികടന്ന് ഫൈനലിലേക്ക് മുന്നേറാനാകും ഐലൻഡേഴ്സ് ശ്രമിക്കുക.
ലീഗിൽ ബിഎഫ്സിയുടെ തുടർച്ചയായ പത്താം ജയത്തിന് വഴിവച്ചത് 78-ാം മിനിറ്റിൽ ഛേത്രി നേടിയ ഹെഡർ ഗോളാണ്. റോഷൻ സിംഗ് നയോറം കോർണർ ഏരിയയിൽ നിന്ന് തൊടുത്ത പന്തിൽ, മോർത്താഡോ ഫോൾ അടക്കമുള്ള മുംബൈയുടെ ഉയരക്കാരെ മറികടന്ന് ഛേത്രി തലവച്ചു. മികച്ച സേവുകളുമായി കളംനിറഞ്ഞ മുംബൈ ഗോളി പുർബ ലച്ചെൻപായെ മറികടന്ന് പന്ത് വലയിലെത്തി.
ടോട്ടൽ ഫുട്ബോളുമായി നിറഞ്ഞ് കളിച്ച മുംബൈ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു. ഫൈനൽ തേഡിൽ പ്രകടമാകാറുള്ള ക്ലിനിക്കൽ ഫിനിഷിംഗ് മുംബൈയിൽ നിന്ന് അകന്ന് നിന്നതോടെ 21 ഷോട്ടുകൾ തൊടുത്തിട്ടും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരത്തിന്റെ അവസാനത്തോട് അടുത്ത വേളയിൽ മാത്രമാണ് ബിഎഫ്സി ഗോളി ഗുർപ്രീത് സിംഗ് സന്ധുവിനെ വെല്ലുവിളിക്കുന്ന ഒരു ഷോട്ട് തൊടുക്കാൻ മുംബൈയ്ക്ക് സാധിച്ചത്.
അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മുംബൈ പ്രതിരോധത്തെ തകർത്ത് ലഭിച്ച ത്രൂ പാസിൽ നിന്നുള്ള സുവർണാവസരം മുതലാക്കാൻ ഛേത്രിക്ക് സാധിക്കാതെ വന്നതിനാൽ മാത്രം ബിഎഫ്സി ലീഡ് ഒരു ഗോളിൽ ഒതുങ്ങി.
ബംഗളൂരുവിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ എവേ ഗോളിന്റെ ആനുകൂല്യത്തോടെ എത്തുന്ന ബിഎഫ്സിക്ക് ആത്മവിശ്വാസമേറും. ഹോർഹെ പെരേര ഡിയസ് അടക്കമുള്ളവരുടെ ഫോമിലെ തളർച്ച മറികടന്ന് ഫൈനലിലേക്ക് മുന്നേറാനാകും ഐലൻഡേഴ്സ് ശ്രമിക്കുക.