കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഒൻപതര മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുവരെ നീണ്ടു. ഇഡി ഓഫീസില്‍ നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതിരിക്കാന്‍ രവീന്ദ്രന് തയാറായില്ല.
രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈവീശി കാണിച്ചുകൊണ്ടാണ് രവീന്ദ്രന് കൊച്ചിയിലെ ഇഡി ഓഫിസിലേയ്ക്ക് പ്രവേശിച്ചത്.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മി ഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജ രാകാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് രണ്ടാം തവണയും രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയത്.
രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈവീശി കാണിച്ചുകൊണ്ടാണ് രവീന്ദ്രന് കൊച്ചിയിലെ ഇഡി ഓഫിസിലേയ്ക്ക് പ്രവേശിച്ചത്.
കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. രവീന്ദ്രന്റെ അറിവോടെയാണ് ലൈഫ് മി ഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്നയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജ രാകാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് രണ്ടാം തവണയും രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയത്.