ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി മദ്യ വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ഇഡി തീഹാർ ജയിലിൽ സിസോദിയയെ ചോദ്യം ചെയ്തത്.
മദ്യ നയവുമായി ബന്ധപെട്ട സാന്പത്തികതട്ടിപ്പ് കേസിൽ മൂന്ന് ദിവസത്തേയ്ക്ക് സിസോദിയയെ ചോദ്യം ചെയ്യുന്നതിനാണ് ഇഡി ഡൽഹി റോസ് അവന്യൂ കോടതിയുടെ അനുമതി നേടിയത്. സ്വകാര്യ മദ്യ ലോബികളുടെ ലാഭത്തിനായി മദ്യ നയത്തിൽ വരുത്തിയ മാറ്റങ്ങളും, സെൽഫോണുകൾ ഉൾപെടെയുള്ള തെളിവുകൾ നശിപ്പിച്ചതും ഇഡി പരിശോധിക്കും.
സ്വകാര്യ മദ്യ ലോബികളിൽ നിന്നും കൈപറ്റിയ ലാഭത്തിന്റെ വിവരങ്ങൾ നശിപ്പിക്കുന്നതിന് സിസോദിയ ഉൾപെടെ കേസുമായി ബന്ധപെട്ട 36 പ്രതികളുടെ 100ൽ അധികം ഫോണുകൾ നശിപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.
മദ്യ നയവുമായി ബന്ധപെട്ട സാന്പത്തികതട്ടിപ്പ് കേസിൽ മൂന്ന് ദിവസത്തേയ്ക്ക് സിസോദിയയെ ചോദ്യം ചെയ്യുന്നതിനാണ് ഇഡി ഡൽഹി റോസ് അവന്യൂ കോടതിയുടെ അനുമതി നേടിയത്. സ്വകാര്യ മദ്യ ലോബികളുടെ ലാഭത്തിനായി മദ്യ നയത്തിൽ വരുത്തിയ മാറ്റങ്ങളും, സെൽഫോണുകൾ ഉൾപെടെയുള്ള തെളിവുകൾ നശിപ്പിച്ചതും ഇഡി പരിശോധിക്കും.
സ്വകാര്യ മദ്യ ലോബികളിൽ നിന്നും കൈപറ്റിയ ലാഭത്തിന്റെ വിവരങ്ങൾ നശിപ്പിക്കുന്നതിന് സിസോദിയ ഉൾപെടെ കേസുമായി ബന്ധപെട്ട 36 പ്രതികളുടെ 100ൽ അധികം ഫോണുകൾ നശിപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.