ബംഗളൂരു: 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിജെപി എംഎൽഎ എം. വിരുപക്ഷാപ്പയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി.
48 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് വിട്ടയയ്ക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
കർണാടക സോപ്സ് ആൻഡ് കെമിക്കൽസ് ചെയർമാനായിരുന്ന വിരുപക്ഷാപ്പ, കമ്പനിയിലേക്ക് രാസവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ലോകായുക്ത കണ്ടെത്തിയത്. എംഎൽഎയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകളുടെ വൻ ശേഖരവും കണ്ടെത്തിയിരുന്നു.
48 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ച് വിട്ടയയ്ക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
കർണാടക സോപ്സ് ആൻഡ് കെമിക്കൽസ് ചെയർമാനായിരുന്ന വിരുപക്ഷാപ്പ, കമ്പനിയിലേക്ക് രാസവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ലോകായുക്ത കണ്ടെത്തിയത്. എംഎൽഎയുടെ വസതിയിൽ നിന്ന് നോട്ടുകെട്ടുകളുടെ വൻ ശേഖരവും കണ്ടെത്തിയിരുന്നു.