ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് സർവകലാശാലാ പരിസരത്ത് ഹോളി ആഘോഷങ്ങളിൽ ഏർപ്പെട്ടിരുന്ന വിദ്യാർഥികൾക്ക് നേരെ തീവ്രസംഘടനയുടെ ആക്രമണം. ആക്രമണത്തിൽ 15 വിദ്യാർഥികൾക്ക് പരിക്കേറ്റു.
സർവകലാശാലയുടെ നിയമ കാമ്പസിലാണ് സംഭവം നടന്നത്. അധികൃതരുടെ അനുമതിയോടെ, കാമ്പസിന്റെ പുൽത്തകിടിയിൽ ഹോളി ആഘോഷങ്ങളിൽ മുഴുകിയിരുന്നവർക്കെതിരെ ഇസ്ലാമി ജാമിയത്ത് തുൽബ(ഐജെടി) എന്ന സംഘടനയുടെ പ്രവർത്തകർ ആക്രമം അഴിച്ചുവിടുകയായിരുന്നു.
കാമ്പസിലെ സുരക്ഷാജീവനക്കാരും ആക്രമിസംഘത്തോടൊപ്പം ചേർന്ന് തങ്ങളെ മർദിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ കലാലയത്തിനുള്ളിൽ ആഘോഷം നടത്താനാണ് അനുമതി നൽകിയതെന്നും ഹിന്ദു വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ പുൽത്തകിടിയിൽ ഇറങ്ങി ആഘോഷം നടത്തിയതാണ് പ്രശ്നത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ഐജെടി നേതാക്കൾ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സർവകലാശാല വൈസ് ചാൻസലർ വ്യക്തമാക്കി.
സർവകലാശാലയുടെ നിയമ കാമ്പസിലാണ് സംഭവം നടന്നത്. അധികൃതരുടെ അനുമതിയോടെ, കാമ്പസിന്റെ പുൽത്തകിടിയിൽ ഹോളി ആഘോഷങ്ങളിൽ മുഴുകിയിരുന്നവർക്കെതിരെ ഇസ്ലാമി ജാമിയത്ത് തുൽബ(ഐജെടി) എന്ന സംഘടനയുടെ പ്രവർത്തകർ ആക്രമം അഴിച്ചുവിടുകയായിരുന്നു.
കാമ്പസിലെ സുരക്ഷാജീവനക്കാരും ആക്രമിസംഘത്തോടൊപ്പം ചേർന്ന് തങ്ങളെ മർദിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ കലാലയത്തിനുള്ളിൽ ആഘോഷം നടത്താനാണ് അനുമതി നൽകിയതെന്നും ഹിന്ദു വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ പുൽത്തകിടിയിൽ ഇറങ്ങി ആഘോഷം നടത്തിയതാണ് പ്രശ്നത്തിന് കാരണമായതെന്നും അധികൃതർ അറിയിച്ചു.
എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ഐജെടി നേതാക്കൾ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സർവകലാശാല വൈസ് ചാൻസലർ വ്യക്തമാക്കി.