ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്ര പിള്ളയെ ആണ് ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 13 വരെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം അരുണിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 2.2 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടിയിരുന്നു. ദക്ഷിണേന്ത്യൻ മദ്യ നിർമ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാന പ്രതിനിധിയാണ് അരുൺ എന്നാണ് ഇഡിയുടെ ആരോപണം.
അതേസമയം, മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ഇന്ന് ജയിലില്‍വച്ച് ചോദ്യം ചെയ്യും.
കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രത്യേക സിബിഐ കോടതി 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെ സിസോദിയയെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം അരുണിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 2.2 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടിയിരുന്നു. ദക്ഷിണേന്ത്യൻ മദ്യ നിർമ്മാതാക്കളുടെ ഗ്രൂപ്പിലെ പ്രധാന പ്രതിനിധിയാണ് അരുൺ എന്നാണ് ഇഡിയുടെ ആരോപണം.
അതേസമയം, മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി ഇന്ന് ജയിലില്‍വച്ച് ചോദ്യം ചെയ്യും.
കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതോടെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രത്യേക സിബിഐ കോടതി 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെ സിസോദിയയെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.