പാറ്റ്ന: ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമണത്തിനിരയാകുന്നുവെന്ന് ധരിപ്പിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ബിഹാറിൽ യുവാവ് അറസ്റ്റിൽ. ജമൂയിലെ ലക്ഷ്മിപുർ നിവാസി അമൻ കുമാറാണ് അറസ്റ്റിലായത്. അമൻ കുമാർ, രാകേഷ് തിവാരി, യുവരാജ് സിംഗ് രാജ്പുട്, മനീഷ് കാശ്യപ് എന്നിവർക്കെതിരേ കേസെടുത്തുവെന്നും ബിഹാർ പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ യൂണിറ്റ് (ഇഒയു) വ്യക്തമാക്കി.
അതിഥിത്തൊഴിലാളികൾക്കെതിരേ തമിഴ്നാട്ടിൽ ആക്രമണം നടക്കുന്നുവെന്ന് കാണിച്ച് ഒട്ടേറെ വ്യാജവീഡിയോകളാണ് സംഘം പ്രചരിപ്പിച്ചത്. ഇത്തരത്തിൽ മുപ്പതോളം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആയിരക്കണക്കിന് അതിഥിത്തൊഴിലാളികളികൾ തമിഴ്നാട്ടിൽ നിന്ന് മടങ്ങിപ്പോയി.
സംഭവത്തിൽ വിശദമായ അന്വേഷണത്തിനും തമിഴ്നാട് പോലീസിനെ സഹായിക്കുന്നതിനുമായി നാലംഗ ഉന്നതസംഘത്തെ ബിഹാർ സർക്കാർ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾക്കെതിരേ തമിഴ്നാട്ടിൽ ആക്രമണം നടക്കുന്നുവെന്ന് കാണിച്ച് ഒട്ടേറെ വ്യാജവീഡിയോകളാണ് സംഘം പ്രചരിപ്പിച്ചത്. ഇത്തരത്തിൽ മുപ്പതോളം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആയിരക്കണക്കിന് അതിഥിത്തൊഴിലാളികളികൾ തമിഴ്നാട്ടിൽ നിന്ന് മടങ്ങിപ്പോയി.
സംഭവത്തിൽ വിശദമായ അന്വേഷണത്തിനും തമിഴ്നാട് പോലീസിനെ സഹായിക്കുന്നതിനുമായി നാലംഗ ഉന്നതസംഘത്തെ ബിഹാർ സർക്കാർ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.