കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലന്പ്ര ചന്ദ്രവിലാസം മുരളീധരനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ഇടക്കുന്നം, മുക്കാലി വാക്കപ്പാറ പൊട്ടംകുളം പറന്പിലുള്ള ജോബിയുടെ കോഴിഫാമിൽ ജോബിയും മുരളീധരനും ജോലിക്കാരും സംസാരിച്ചുകൊണ്ട് നിൽക്കുന്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്.
കാട്ടുപോത്തിനെ കണ്ട് ഇവർ ഓടിയെങ്കിലും പുറകേയെത്തിയ കാട്ടുപോത്ത് മുരളീധരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ മുരളീധരന്റെ തലയിൽ 36 തുന്നലുകളുണ്ട്.
രാവിലെ മുതൽ ഇടക്കുന്നം സിഎസ്ഐ പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടവരുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ നിര്‍മല ജേക്കബിന്റെ കിണറ്റിൽ കാട്ടുപോത്ത് വീണിരുന്നു. പിറ്റേന്ന് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പുറത്തെത്തിച്ച കാട്ടുപോത്തിനെ വെടിയുതിര്‍ത്ത് സമീപ തോട്ടത്തിലേക്കു തന്നെ വിരട്ടിയോടിക്കുകയായിരുന്നു.
കാട്ടുപോത്തിനെ വനത്തിൽ കയറ്റി വിട്ടെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെ ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ഇടക്കുന്നം, മുക്കാലി വാക്കപ്പാറ പൊട്ടംകുളം പറന്പിലുള്ള ജോബിയുടെ കോഴിഫാമിൽ ജോബിയും മുരളീധരനും ജോലിക്കാരും സംസാരിച്ചുകൊണ്ട് നിൽക്കുന്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്.
കാട്ടുപോത്തിനെ കണ്ട് ഇവർ ഓടിയെങ്കിലും പുറകേയെത്തിയ കാട്ടുപോത്ത് മുരളീധരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ മുരളീധരന്റെ തലയിൽ 36 തുന്നലുകളുണ്ട്.
രാവിലെ മുതൽ ഇടക്കുന്നം സിഎസ്ഐ പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടവരുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച സിഎസ്ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ പരേതനായ ഷിബുവിന്റെ ഭാര്യ നിര്‍മല ജേക്കബിന്റെ കിണറ്റിൽ കാട്ടുപോത്ത് വീണിരുന്നു. പിറ്റേന്ന് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പുറത്തെത്തിച്ച കാട്ടുപോത്തിനെ വെടിയുതിര്‍ത്ത് സമീപ തോട്ടത്തിലേക്കു തന്നെ വിരട്ടിയോടിക്കുകയായിരുന്നു.
കാട്ടുപോത്തിനെ വനത്തിൽ കയറ്റി വിട്ടെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെ ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.