തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ശാസ്ത്ര സാങ്കേതിക വിദ്യ പഠിപ്പിച്ച് കൊടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് സംഭവിച്ചതെന്ന് പറയാം. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാൾ മൈക്ക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാൾ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്.
അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്നം. നിങ്ങളുടെ മൈക്ക് ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസെടുക്കുകയും ചെയ്തു. ജനങ്ങൾ കൈയടിക്കുകയും ചെയ്തു- ഗോവിന്ദൻ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയ്ക്ക് മാളയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്.
എന്താണ് സംഭവിച്ചതെന്ന് പറയാം. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാൾ മൈക്ക് ശരിയാക്കി. അവിടെനിന്ന് പോയശേഷം വീണ്ടും വന്ന് ഒന്നുകൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാൾ എന്നോടു പറയുകയാണ്, അടുത്തുനിന്ന് സംസാരിക്കണമെന്ന്. മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്.
അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്നം. നിങ്ങളുടെ മൈക്ക് ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസെടുക്കുകയും ചെയ്തു. ജനങ്ങൾ കൈയടിക്കുകയും ചെയ്തു- ഗോവിന്ദൻ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയ്ക്ക് മാളയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്.