ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തതിനെതിരേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. ലാലു പ്രസാദ് യാദവും കുടുംബവും ബിജെപിക്ക് വഴങ്ങാത്തതിനാൽ മോദി സർക്കാർ വർഷങ്ങളായി അവരെ വേട്ടയാടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനാണ് മോദി ഭരണകൂടത്തിന്‍റെ ശ്രമം. ബിജെപിക്ക് മുന്നിൽ തല കുനിക്കാൻ തയാറാകാത്ത പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഇന്ന് റാബ്രി ദേവിയാണ് ബിജെപിയുടെ ഇര. ലാലുവും കുടുംബവും കുമ്പിടാത്തതിനാൽ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനാണ് മോദി ഭരണകൂടത്തിന്‍റെ ശ്രമം. ബിജെപിക്ക് മുന്നിൽ തല കുനിക്കാൻ തയാറാകാത്ത പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഇന്ന് റാബ്രി ദേവിയാണ് ബിജെപിയുടെ ഇര. ലാലുവും കുടുംബവും കുമ്പിടാത്തതിനാൽ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.